International
ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സിന് (യുഎഇ) നൽകാനുണ്ടായിരുന്ന 3.45 ബില്യൺ ഡോളർ കടം തിരിച്ചടച്ചു. സൗദി അറേബ്യയിൽ നിന്നും മറ്റ് വിദേശ സ്രോതസുകളിൽ നിന്നും ലഭിച്ച പുതിയ നിക്ഷേപങ്ങളും സഹായങ്ങളും ഉപയോഗിച്ചാണ് പാകിസ്ഥാൻ ഈ കുടിശിക തീർത്തത്.
യുഎഇ കേന്ദ്ര ബാങ്കിൽ പാകിസ്ഥാൻ നിക്ഷേപിച്ചിരുന്ന കാലാവധി പൂർത്തിയായ തുകയാണ് ഇപ്പോൾ തിരിച്ചടച്ചത്. സൗദി അറേബ്യയിൽ നിന്ന് അടുത്തിടെ ലഭിച്ച സാമ്പത്തിക പാക്കേജുകളും വിദേശ നിക്ഷേപങ്ങളുമാണ് പാകിസ്ഥാന് ഈ നിർണായക ഘട്ടത്തിൽ തുണയായത്. വിദേശനാണ്യ ശേഖരത്തിലുണ്ടായ കുറവ് പരിഹരിക്കാൻ പാകിസ്ഥാൻ അന്താരാഷ്ട്ര നാണയ നിധിയുടെ സഹായവും തേടിയിരുന്നു.
ചൈന ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്നും പാകിസ്ഥാൻ വൻതോതിൽ വായ്പകൾ സ്വീകരിച്ചിട്ടുണ്ട്. ഈ കടങ്ങൾ പുനഃക്രമീകരിക്കാനുള്ള ശ്രമത്തിലാണ് നിലവിൽ ഷെഹ്ബാസ് ഷെരീഫ് സർക്കാർ.
International
റിയാദ്: ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന ആവശ്യവുമായി ചൈന രംഗത്ത്. സൗദി അറേബ്യയുമായുള്ള ചർച്ചയിലാണ് ചൈന നിലപാട് വ്യക്തമാക്കിയത്. മേഖലയിലെ രാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും നിലപാടിന് ഒപ്പമാണ് നിലവിൽ ചൈന.
മേഖലയിലെ രാജ്യങ്ങൾക്കൊപ്പം പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയ ചൈന യുദ്ധം അവസാനിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു. അതേസമയം പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കാനിരുന്ന സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായി.
ഇറാന്റെ ചരക്കുകപ്പൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്തതും തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയ ഉപരോധവുമാണ് ചർച്ചകൾക്കു തിരിച്ചടിയായത്. ഇറാന്റെ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ കടുത്ത നാവിക ഉപരോധം സമാധാന ചർച്ചകൾക്കു തടസമാണെന്നു പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറിയിച്ചു.
ഫോണിലൂടെയായിരുന്നു ഇവരുടെ സംഭാഷണം. അസീം മുനീറിന്റെ ഉപദേശം പരിഗണിക്കാമെന്നു ട്രംപ് മറുപടി നൽകിയതായാണ് റിപ്പോർട്ട്.
International
റിയാദ്: പശ്ചിമേഷ്യയിൽ സംഘർഷം നിലയ്ക്കാത്ത സാഹചര്യത്തിൽ സൗദി അറേബ്യയുമായി ചർച്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ആഗോള ഊർജ സുരക്ഷ ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടായിരുന്നു നിർണായക ചർച്ച.
സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സുരക്ഷാ ബന്ധങ്ങളിൽ പുതിയ അധ്യായം കുറിക്കുന്നതായാണ് വിലയിരുത്തലുകൾ. നയതന്ത്രപരമായി അതീവ പ്രാധാന്യമുള്ള സന്ദർശനത്തിൽ ആഗോള ഊർജ വിപണിയിലെ സുസ്ഥിരത മുഖ്യ വിഷയമായി.
സന്ദർശനത്തിന്റെ ഭാഗമായി സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനുമായി അജിത് ഡോവൽ കൂടിക്കാഴ്ച നടത്തി. വിതരണ ശൃംഖലയിലെ തടസമില്ലാത്ത ലഭ്യതയും ഊർജ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ആവശ്യകതയും കൂടിക്കാഴ്ചയിൽ ചർച്ചയായി.
സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസാദ് ബിൻ മുഹമ്മദ് അൽ ഐബാനും ചർച്ചയിൽ പങ്കുചേർന്നു. പ്രാദേശിക സുരക്ഷയുമായി ബന്ധപ്പെട്ട് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനുമായി നടത്തിയ വിശകലനത്തിൽ മേഖലയിലെ ഏറ്റവും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളും അന്താരാഷ്ട്ര വിഷയങ്ങളും ചർച്ചയായി.
International
വാഷിംഗ്ടൺ: ഇറാന്റെ തുറമുഖങ്ങൾ തടയാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിൽ ആശങ്ക അറിയിച്ച് സൗദി അറേബ്യ. ട്രംപിന്റെ തീരുമാനം സ്ഥിതിഗതികൾ വഷളാക്കുമെന്നാണ് സൗദി അറേബ്യയുടെ നിലവിലെ ആശങ്ക.
ഹോർമുസ് കടലിടുക്കിലെ ഉപരോധം പിൻവലിക്കണമെന്നും ഇറാനുമായി ചർച്ചകൾ പുനരാരംഭിക്കണമെന്നും സൗദി അറേബ്യ ട്രംപ് ഭരണകൂടത്തിന് മേൽ സമ്മർദം ചെലുത്തുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണങ്ങളും ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളും പശ്ചിമേഷ്യയിലെ എണ്ണ ഉത്പാദക രാജ്യങ്ങൾക്കിടയിൽ നിലനിന്നിരുന്ന സ്ഥിരത തകർത്തതായാണ് വിലയിരുത്തലുകൾ.
ഇറാന്റെ സമ്പദ്വ്യവസ്ഥയെ ശിഥിലമാക്കാൻ ലക്ഷ്യമിട്ടാണ് ഹോർമുസ് കടലിടുക്കിലൂടെയുള്ള എല്ലാ ചരക്ക് നീക്കങ്ങളും തടയാൻ യുഎസ് തീരുമാനിച്ചത്. എന്നാൽ ഇതിന് പ്രതികാരമായി ചെങ്കടലിലെ പ്രധാന പാതയായ ബാബ് അൽ-മന്ദബ് ഇറാൻ അടച്ചുപൂട്ടിയേക്കാമെന്ന് സൗദി അറേബ്യ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സൗദിയുടെ എണ്ണ കയറ്റുമതിയെ സംബന്ധിച്ചിടത്തോളം അതീവ നിർണായക പാതയാണിത്. ഇറാൻ തുറമുഖങ്ങൾ അടയ്ക്കാനുള്ള നീക്കം മറ്റ് പ്രധാന ഷിപ്പിംഗ് റൂട്ടുകളെ തടസപ്പെടുത്തുന്ന രീതിയിലുള്ള ഇറാനിയൻ പ്രത്യാക്രമണങ്ങൾക്ക് വഴിവെക്കുമെന്നും സൗദി അറേബ്യ ആശങ്കപ്പെടുന്നു.
NRI
ദമാം: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. വയനാട് വൈത്തിരി സ്വദേശി ഹിദ നൗറിൻ (23) ആണ് മരിച്ചത്.
ദമാം - റിയാദ് ഹൈവേയിൽ ഒറൈറക്കടുത്ത് ഉമ്മുൽ അറാറിൽ വച്ചായിരുന്നു അപകടം. ഭർത്താവ് യാസീനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുമ്പാണ് ഇവരുടെ വിവാഹം ദമാമിൽ നടന്നത്.
റിയാദിലുള്ള മാതാപിതാക്കളുടെ അടുത്തേക്കുള്ള യാത്രക്കിടെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ ഹിദ മരിച്ചു.
നടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
International
റിയാദ്: സൗദി അറേബ്യയില്‍ കുടുങ്ങിപ്പോയ സന്ദര്‍ശക വിസക്കാര്‍ക്കും ഉംറ തീർഥാടകര്‍ക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നൽകി സൗദി ആഭ്യന്തര മന്ത്രാലയം.
മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ഭരണകൂടം നല്കിയ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഏപ്രില്‍ 18നകം ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി മടങ്ങാമെന്നും മന്ത്രാലയം അറിയിച്ചു.
2026 ഫെബ്രുവരി 25 മുതല്‍ വീസ കാലാവധി അവസാനിച്ചവര്‍ക്കാണ് ഈ ഇളവുകള്‍ ബാധകം. ഫാമിലി വിസിറ്റ് വിസ ഉള്‍പ്പെടെ എല്ലാത്തരം സന്ദര്‍ശക വിസകള്‍ക്കും ഇത് ബാധകമാണ്. കൂടാതെ ഉംറ വിസ, ട്രാന്‍സിറ്റ് വിസ, ഫൈനല്‍ എക്സിറ്റിലുള്ളവര് എന്നിവര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും.
ഇത്തരക്കാര്‍ക്ക് യാതൊരുവിധ പിഴയോ അധിക ഫീസോ നല്‍കാതെ തന്നെ രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി നേരിട്ട് നാട്ടിലേക്ക് മടങ്ങാം. ഇതിനായി വീസ പുതുക്കേണ്ടതില്ല. പാസ്പോര്‍ട്ട് ഓഫീസുകളിലോ മറ്റ് മന്ത്രാലയങ്ങളിലോ മുന്‍കൂട്ടി അനുമതി തേടി പോകേണ്ടതില്ല. വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ വച്ച് തന്നെ നടപടികള്‍ ലളിതമായി പൂര്‍ത്തിയാക്കാം.
എന്നാല്‍ 2026 ഏപ്രില്‍ 18നകം മടങ്ങാത്തവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി.
International
റിയാദ്: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വിസ കാലാവധി തീർന്ന് സൗദിയിൽ കുടുങ്ങിയവർക്ക് പിഴയില്ലാതെ രാജ്യം വിടാം. ഏപ്രിൽ 18 വരെ വിസകൾ നീട്ടാനും അവസരമുണ്ട്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എല്ലാത്തരം വിസകൾക്കും പുതിയ ഇളവ് ബാധകമാണ്.
ഉംറ, ട്രാൻസിറ്റ്, വിസിറ്റ്, ഫൈനൽ എക്സിറ്റ് വിസകൾക്ക് പുതിയ ഇളവ് ബാധകമായിരിക്കും. ഫെബ്രുവരി 25 കാലാവധി തീർന്ന വിസകൾക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ ഏപ്രിൽ 18 വരെ വിസ പുതുക്കാം. ഇതിനായി ആവശ്യമായ ഫീസടയ്ക്കണം.
വിസ കാലാവധി തീർന്നവർക്ക് പുതുക്കാതെ തന്നെ രാജ്യം വിടാം. പുതുക്കുകയോ ഫീസടയ്ക്കുകയോ വേണ്ടെന്നും ഓവർസ്റ്റേ പിഴ ഈടാക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ഏപ്രിൽ 18ന് മുൻപ് രാജ്യം വിടാനാണ് നിര്‍ദേശം. ഏപ്രിൽ 18 ഓടെ നടപടികളാരംഭിക്കും.
International
റിയാദ്: സൗദിയിലെ താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡിൽനിന്നുള്ള വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു. റിയാദിലെ അസീസിയയിൽ താമസിക്കുന്ന വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവൻ ഈസ്മായിൽ (51) ആണ് മരിച്ചത്.
മൻഫുഅ അൽഈമാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. താമസിക്കുന്ന ഫ്ലാറ്റിലെ മലിനജല പൈപ്പ് ലൈൻ ശുദ്ധീകരിക്കുന്നതിനായി ഒഴിച്ച സൾഫ്യൂരിക് ആസിഡിൽനിന്നുള്ള വാതകമാണ് അപകടത്തിനു കാരണമായത്. ആസിഡ് ഒഴിച്ച വിവരമറിയാതെ ബാത്റൂമിൽ പോയ ഈസ്മായിൽ വാതകം ശ്വസിച്ചു ബോധരഹിതനാകുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരിച്ചു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്ന് സൗദി വഴി പുറം രാജ്യങ്ങളിലേക്ക് പോകാൻ ഉദ്ദേശിക്കുന്നവരുടെ സൗകര്യം വർധിപ്പിക്കുന്നതിനായി സൗദി ട്രാൻസിറ്റ് വിസ ലഭ്യമാക്കുന്ന സേവനം കുവൈറ്റ് എയർവേയ്സ് ആരംഭിച്ചു.
ടിക്കറ്റ് ബുക്കിംഗിനൊപ്പം യാത്രക്കാർക്ക് ട്രാൻസിറ്റ് വിസ നടപടികളും പൂർത്തിയാക്കാൻ കഴിയുന്ന രീതിയിലാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്. ഈ സേവനം കുവൈറ്റ് എയർവേയ്സിന്റെ ഓഫീസുകളിലൂടെയും കസ്റ്റമർ സർവീസ് കോൾ സെന്ററിലൂടെയും ലഭ്യമാകുമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
സൗദി അറേബ്യ വഴി യാത്ര ചെയ്യുന്നവർക്ക് വിസ നടപടികൾ ലളിതമാക്കുകയും യാത്ര കൂടുതൽ സൗകര്യപ്രദമാക്കുകയും ചെയ്യുന്നതാണ് ഈ പുതിയ സേവനത്തിന്റെ ലക്ഷ്യമെന്ന് കുവൈറ്റ് എയർവേയ്സ് അറിയിച്ചു.
International
ദുബായ്: പുതിയ വ്യാപാര റൂട്ട് ശക്തിപ്പെടുത്താൻ സൗദിയും യുഎഇയും. കടൽ-കര ഗതാഗതം ഒരുപോലെ ഉറപ്പാക്കിയാണ് വേഗത്തിൽ ചരക്കു നീക്കം നടത്തുക. ഇതുവഴി ഹോർമുസ് കടലിടുക്ക് ഒഴിവാക്കാൻ കഴിയും. നിലവിൽ ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചത് കണക്കിലെടുത്താണ് നീക്കം. ദമാം - ഷാർജ നേരിട്ട് കണക്റ്റിവിറ്റി ഉറപ്പാക്കുന്നതാണ് റൂട്ട്.
അതേസമയം രാജ്യത്തെ പാചകവാതക ക്ഷാമത്തിന് നേരിയ ആശ്വാസം പകര്‍ന്ന് രണ്ട് കൂറ്റന്‍ ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മുസ് കടലിടുക്ക് കടക്കുന്നു. യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചിമേഷ്യന്‍ കടലിടുക്കിലൂടെ ഇറാന്റെ പ്രത്യേക അനുമതിയോടെയാണ് ഈ കപ്പലുകള്‍ ഇന്ത്യയിലേക്ക് വരുന്നത്.
ഫെബ്രുവരി അവസാന വാരം മുതല്‍ അമേരിക്ക - ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള സംഘര്‍ഷം കടുപ്പമേറിയതോടെ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഏതാണ്ട് പൂര്‍ണമായും നിലച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇറാന് ഉണ്ടാക്കിയ ധാരണ പ്രകാരം ഈ രാജ്യങ്ങളിലെ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
NRI
റിയാദ്: സൗദി അറേബ്യയിലെ ജിസാനിൽ മലയാളി നഴ്സ് അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടർന്ന് ജിസാനിലെ സൗദി ആംഡ് ഫോഴ്സസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷെർളി ഡേവിഡ് ജേക്കബ് (34) ആണ് മരിച്ചത്.
പത്തനംതിട്ട റാന്നി സ്വദേശിനിയാണ്. അസുഖം ഗുരുതരമായതിനെ തുടർന്ന് ഈ മാസം അഞ്ച് മുതൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ചികിത്സയിലായിരിക്കെ ഹൃദയാഘാതമുണ്ടാവുകയും ആരോഗ്യനില കൂടുതൽ മോശമാവുകയും ചെയ്തതോടെ ഞായറാഴ്ച വെെകുന്നേരം മരണം സംഭവിക്കുകയായിരുന്നു.
അബഹ അൽഹയാത്ത് ആശുപത്രിയിൽ നഴ്സായ സഹോദരി ഷൈനി ഡേവിഡ് ആശുപത്രിയിൽ ഷെർലിക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ എട്ട് വർഷത്തിലധികമായി ഷെർളി ജിസാനിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു.
ഭർത്താവ് ജോബിൻ നാട്ടിലാണ്. ഷെർളിയുടെ മൃതദേഹം നാട്ടിലേക്കയക്കാനുള്ള നിയമനടപടികൾ ആരംഭിച്ചതായി ഷൈനി അറിയിച്ചു. ജിസാനിലെ വിവിധ പ്രവാസി സംഘടനകൾ ഷെർളിയുടെ വിയോഗത്തിൽ അനുശോചിച്ചു.
International
റിയാദ്: സൗദി അറേബ്യയിലെ ജിസാനിൽ മലയാളി നേഴ്സ് അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടർന്ന് ജിസാനിലെ സൗദി ആംഡ് ഫോഴ്സസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷെർളി ഡേവിഡ് ജേക്കബ് (34) ആണ് മരിച്ചത്. പത്തനംതിട്ട റാന്നി സ്വദേശിനിയാണ്.
അസുഖം ഗുരുതരമായതിനെ തുടർന്ന് ഈ മാസം അഞ്ചു മുതൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ചികിത്സയിലായിരിക്കെ ഹൃദയാഘാതമുണ്ടാവുകയും ആരോഗ്യനില കൂടുതൽ മോശമാവുകയും ചെയ്തതോടെ ഇന്നലെ വൈകിട്ട് മരണം സംഭവിക്കുകയായിരുന്നു. അബഹ അൽഹയാത്ത് ആശുപത്രിയിൽ നഴ്സായ സഹോദരി ഷൈനി ഡേവിഡ് ആശുപത്രിയിൽ ഷെർലിക്കൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ എട്ട് വർഷത്തിലധികമായി ഷെർളി ജിസാനിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ് ജോബിൻ നാട്ടിലാണ്. ഷെർളിയുടെ മൃതദേഹം നാട്ടിലേക്കയക്കാനുള്ള നിയമനടപടികൾ ആരംഭിച്ചതായി ഷൈനി അറിയിച്ചു. ജിസാനിലെ വിവിധ പ്രവാസി സംഘടനകൾ ഷെർളിയുടെ വിയോഗത്തിൽ അനുശോചിച്ചു.
International
അബുദാബി/റിയാദ്: ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ ഭീഷണി നേരിടുകയാണെന്നു യുഎഇ ദേശീയ ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. രാജ്യത്തെ വ്യോമപ്രതിരോധസേന നിലവിൽ ആക്രമണങ്ങളെ ചെറുക്കുകയാണെന്നും ആളുകൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും അധികൃതർ അറിയിച്ചു.
അതിനിടെ, ഇറാന്റെ ഒരു മിസൈൽ തകർത്തതായും മറ്റൊന്ന് ആൾവാസമില്ലാത്ത മേഖലയിൽ പതിച്ചതായും സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ എത്തിയ ഒരു ഡ്രോണും സൈന്യം വെടിവച്ചിട്ടു.
സൗദിക്കെതിരേയുണ്ടായ ഇറാൻ ആക്രമണത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അപലപിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ ഫോണിൽ വിളിച്ചു ഫ്രാൻസ് തങ്ങളുടെ ഐക്യദാർഢ്യം അറിയിച്ചു. യുദ്ധം മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും രൂക്ഷമായി വ്യാപിക്കുകയാണ്. കുവൈറ്റിലും യുഎഇയിലും ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ വ്യോമ പ്രതിരോധസേന തടഞ്ഞു. ബഹ്റിനിൽ അപായ സൈറണുകൾ മുഴങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
NRI
കുവൈറ്റ് സിറ്റി: സൗദി അറേബ്യയിൽ നിന്ന് വരികയായിരുന്ന യാത്രക്കാരനിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് ഗുളികകൾ പിടികൂടി. അൽ-സാൽമി അതിർത്തി വഴി കടക്കാൻ ശ്രമിച്ച യാത്രക്കാരനിൽ നിന്നാണ് ഏകദേശം 1400 ഓളം മയക്കുമരുന്ന് ഗുളികകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വാഹനത്തിനുള്ളിൽ അതിസമർത്ഥമായി ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ. പതിവ് പരിശോധനക്കിടെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് നിരോധിത ഗുളികകൾ കണ്ടെത്തിയത്.
പിടിച്ചെടുത്ത ഗുളികകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. പ്രതിക്കെതിരേ തുടർ നിയമനടപടികൾ സ്വീകരിക്കും.
International
റിയാദ്: ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ കടുത്ത നടപടിയുമായി സൗദി അറേബ്യ.റിയാദിലെ ഇറാനിയൻ മിലിട്ടറി അറ്റാഷെയും എംബസി ജീവനക്കാരും ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സൗദി പുറത്താക്കി.
ഇറാനിയൻ മിലിട്ടറി അറ്റാഷെ, അസിസ്റ്റന്റ് മിലിട്ടറി അറ്റാഷെ തുടങ്ങി അഞ്ച് ഉദ്യോഗസ്ഥരോടാണ് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ സൗദി വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച ഉത്തരവിട്ടത്. ഇറാൻ ഉദ്യോഗസ്ഥരെ 'പെർസോണ നോൺ ഗ്രാറ്റ' ആയി പ്രഖ്യാപിച്ചാണ് പുറത്താക്കിയത്.
രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ ഇറാൻ നടത്തുന്ന കടന്നുകയറ്റങ്ങൾ ഇനി വെച്ചുപൊറുപ്പിക്കില്ലെന്ന് സൗദി വ്യക്തമാക്കി. സൗദിയുടെ സിവിൽ അടിസ്ഥാന സൗകര്യങ്ങൾക്കും സാമ്പത്തിക താൽപ്പര്യങ്ങൾക്കും നയതന്ത്ര കാര്യാലയങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ രാജ്യാന്തര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും ലംഘനമാണെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
2023-ൽ ചൈനയുടെ മധ്യസ്ഥതയിൽ ഒപ്പുവച്ച ബീജിംഗ് കരാറിലെ വ്യവസ്ഥകളും 2026-ലെ യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയവും ഇറാൻ ലംഘിച്ചതായി സൗദി കുറ്റപ്പെടുത്തി. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൗദി ആവർത്തിച്ചു.
അയൽരാജ്യങ്ങളോടുള്ള മര്യാദ ഇറാൻ ലംഘിച്ചതായും സൗദി ആരോപിച്ചു. മാർച്ച് ഒമ്പതിന് നൽകിയ മുന്നറിയിപ്പ് സൗദി വീണ്ടും ഓർമിപ്പിച്ചു. ആക്രമണങ്ങൾ തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിക്കുമെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഗൾഫ് സഖ്യകക്ഷികൾക്ക് വൻതോതിൽ ആയുധങ്ങൾ കൈമാറാൻ അമേരിക്കൻ വിദേശകാര്യ വകുപ്പ് അനുമതി നൽകി. യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്കായി ഏകദേശം 16.5 ബില്യൺ ഡോളറിന്റെ (ഏകദേശം 1.38 ലക്ഷം കോടി രൂപ) ആയുധ ഇടപാടുകൾക്കാണ് അംഗീകാരം ലഭിച്ചത്.
മൊത്തം തുകയിൽ വലിയൊരു ഭാഗവും യുഎഇയിലേക്കാണ് എത്തുന്നത്. ഏകദേശം 12 ബില്യൺ ഡോളറിന്റെ കരാറാണ് യുഎഇയുമായി ഉറപ്പിച്ചത്. ഇതിൽ പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങളും, അത്യാധുനിക റോക്കറ്റ് ലോഞ്ചറുകളും ഉൾപ്പെടുന്നു.
സൗദി അറേബ്യയ്ക്ക് ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള ടൗ മിസൈലുകൾ നൽകാനും തീരുമാനമായിട്ടുണ്ട്. ഇറാനുമായുള്ള സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് മേഖലയിലെ പ്രതിരോധം ശക്തമാക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിൽ. ഗൾഫ് രാജ്യങ്ങളുടെ ആകാശ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ മേഖലയിലെ അമേരിക്കൻ താത്പര്യങ്ങൾ സംരക്ഷിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
International
റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ഇതോടെ പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയ ശേഷം കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ആറായി.
അതേസമയം കുവൈറ്റിലെ മിന അൽ അഹ്മദി റിഫൈനറിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോൺ ആക്രമണം ഉണ്ടായി. ഇന്ന് പുലർച്ചെ നിരവധി ശത്രു ഡ്രോണുകൾ റിഫൈനറിയെ ലക്ഷ്യമിട്ടതായി കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു.
ആക്രമണത്തെ തുടർന്ന് റിഫൈനറിയിലെ ചില യൂണിറ്റുകളിൽ തീപിടിത്തം ഉണ്ടായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ചില യൂണിറ്റുകൾ മുൻകരുതലായി അടച്ചിട്ടതായും അധികൃതർ അറിയിച്ചു.
International
റിയാദ്: ഇറാന് മുന്നറിയിപ്പുമായി സൗദി അറേബ്യ. സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളുടെ ക്ഷമയ്ക്കു പരിധിയുണ്ടെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് പറഞ്ഞു.
ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നതിലൂടെ ഇറാൻ ബ്ലാക്മെയിൽ തന്ത്രം പയറ്റുകയാണ്. ആക്രമണരീതികളെക്കുറിച്ച് ഇറാൻ പുനരാലോചന നടത്തണം. സൗദിക്കും അയൽ രാജ്യങ്ങൾക്കും പ്രാപ്തിയും ശേഷിയുമുണ്ട്.
ആവശ്യമെങ്കിൽ അവ ഉപയോഗിക്കേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. ഇസ്രയേൽ ഇറാന്റെ വാതകപ്പാടത്ത് ആക്രമണം നടത്തിയതിനു മറുപടിയായി ഇറാൻ ഖത്തറിലെയും സൗദിയിലെയും ഊർജ വ്യവസായ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.
Kerala
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൽ പ്രവാസികൾക്ക് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഒരു ഇന്ത്യക്കാരനെ പോലും കൈവിടില്ലെന്ന് മോദി പറഞ്ഞു.
പശ്ചിമേഷ്യയിലും ഗൾഫ് രാജ്യങ്ങളിലുമുള്ള പ്രവാസികളെ കുറിച്ച് ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ബിജെപി-എൻഡിഎ സർക്കാർ സർവ സജ്ജമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
നമ്മുടെ പൗരന്മാർ എവിടെയെങ്കിലും അപകടത്തിൽപ്പെട്ടാൽ, അവരെ രക്ഷിക്കാനും സുരക്ഷിതമായി തിരിച്ചെത്തിക്കാനും തങ്ങൾ സർവ ശക്തിയും ഉപയോഗിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
ഇന്നത്തെ ഇന്ത്യ ഒരുകാലത്തും തങ്ങളുടെ പൗരന്മാരെ പ്രതിസന്ധിയിൽ ഉപേക്ഷിക്കില്ലെന്നും മോദി കൂട്ടിച്ചേർത്തു. കലൂരിൽ നടന്ന 10,800കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വ്യാപാരം ഏതാണ്ട് നിലച്ചതോടെ ഉയർന്ന വിലയ്ക്ക് റഷ്യൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യൻ കമ്പനികൾ. റിലയന്‍സ് ഇന്‍ഡസ്ട്രീസും ഇന്ത്യൻ ഓയിൽ കോർപറേഷനുമാണ് ഏകദേശം മൂന്ന് കോടി ബാരല്‍ റഷ്യൻ എണ്ണ വാങ്ങിയത്.
സ്പോട്ട് മാര്‍ക്കറ്റില്‍ വിൽപന നടക്കാതിരുന്ന ഇന്ത്യൻ സമുദ്രാതിർത്തിയോട് ചേർന്നുകിടന്ന റഷ്യൻ കപ്പലുകളിലുണ്ടായിരുന്ന എണ്ണയാണ് ഇന്ത്യൻ കമ്പനികൾ ഉയർന്ന് വിലയ്ക്ക് വാങ്ങിക്കൂട്ടിയത്. റഷ്യൻ എണ്ണ വാങ്ങുന്നതിൽ അമേരിക്ക ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ കമ്പനികളുടെ നീക്കം.
രാജ്യത്തിന് ആവശ്യമായ എണ്ണയുടെ 40 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തിയിരുന്നത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ സൗദി അറേബ്യ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണയുടെ വരവും നിലച്ചിരുന്നു.
ഇതോടെയാണ് വീണ്ടും റഷ്യൻ എണ്ണയിലേക്ക് രാജ്യത്തെ കമ്പനികൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാഹചര്യമുണ്ടായത്. എന്നാൽ അമേരിക്കൻ നിയന്ത്രണത്തിന് മുൻപ് ലഭിച്ചിരുന്ന വിലയേക്കാൾ ഉയർന്ന വിലയ്ക്കാണ് നിലവിൽ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത്.
ലണ്ടനിലെ ബ്രെന്റ് നിരക്കിനേക്കാള്‍ ബാരലിന് രണ്ട് മുതല്‍ എട്ട് ഡോളര്‍ വരെ അധിക തുക നല്‍കിയാണ് ഇന്ത്യ ഇത് വാങ്ങിയത്. യുറല്‍സ്, ഇഎസ്പിഒ , വരാന്‍ഡെ തുടങ്ങിയ വിവിധയിനം റഷ്യന്‍ ക്രൂഡ് ഓയിലുകളാണ് ഈ കൂട്ടത്തിലുള്ളത്.
ഇന്ത്യൻ ഓയിൽ കോർപറേഷൻ ഏകദേശം ഒരു കോടി ബാരലും, റിലയന്‍സ് അത്രതന്നെ അളവിലും റഷ്യൻ എണ്ണ വാങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇരു കമ്പനികളും ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
International
റിയാദ്: ഇറാൻ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും അയൽരാജ്യങ്ങൾക്കെതിരേ ആക്രമണം തുടരുകയാണെന്നും സൗദി അറേബ്യ.
വിമാനത്താവളങ്ങൾക്കും എണ്ണ നിലയങ്ങൾക്കും നേരേയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര സുരക്ഷയ്ക്കു ഭീഷണിയാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
സൗദി അറേബ്യക്കും ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങൾക്കും മറ്റ് അറബ്-ഇസ്ലാമിക് സൗഹൃദ രാജ്യങ്ങൾക്കും നേരേ ഇറാൻ നടത്തുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് വ്യോമപരിധി താത്കാലികമായി അടച്ചതോടെ ജസീറ എയർവേയ്സ് കുവൈറ്റ് ഓപ്പറേഷൻസ് സൗദിയിലേക്ക് മാറ്റി. സൗദി അറേബ്യയിലെ ഹഫർ അൽ-ബാത്തിനിലുള്ള അൽ-ഖൈസൂമാ വിമാനത്താവളത്തിലേക്ക് മാറ്റുന്നതായാണ് അധികൃതർ അറിയിച്ചത്.
നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച് കുവൈറ്റിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് യാത്ര തുടരാൻ സൗകര്യമൊരുക്കുന്നതിനാണ് ഈ തീരുമാനമെന്ന് കമ്പനി സിഇഒ പ്രഥൻ ബസുപതി കുവൈത്ത് ന്യൂസ് ഏജൻസിയോട് പറഞ്ഞു.
കുവൈറ്റിൽ നിന്ന് ഏകദേശം 2.5 മണിക്കൂർ റോഡ് യാത്ര ദൂരമാണ് അൽ-ഖൈസൂമാ വിമാനത്താവളത്തിലേക്കുള്ളത്. കുവൈറ്റിൽ നിന്ന് പുറപ്പെടേണ്ടവർക്ക് സൗദി അറേബ്യയിൽ പ്രവേശിക്കാൻ സാധുവായ വീസ തരപ്പെടുത്തി അൽ-ഖൈസൂമയിലെത്തി യാത്ര ചെയ്യാം.
അൽ-ഖൈസൂമാ വിമാനത്താവളത്തിലേക്ക് ബസ് സർവീസുകൾ ആരംഭിക്കുന്നതും കമ്പനി പരിഗണിക്കുന്നുണ്ട്. സർവീസ് ഷെഡ്യൂൾ, ബുക്കിംഗ്, യാത്രാ ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുമെന്ന് ജസീറ എയർവേയ്സ് അറിയിച്ചു.
യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കാൻ കമ്പനി 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് എന്നും ബസുപതി പറഞ്ഞു.
International
റിയാദ്: സൗദി അറേബ്യയ്ക്കു നേരെ ഇറാൻ നടത്തിയ പ്രൊജക്ടൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ മരിച്ചുവെന്ന റിപ്പോർട്ടുകൾ റിയാദിലെ ഇന്ത്യൻ എംബസി നിഷേധിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ഒരു ഇന്ത്യക്കാരൻ നിലവിൽ അൽ ഖർജിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്നും എംബസി അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരം അൽ ഖർജിൽ ഉണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിൽ ഒരു ഇന്ത്യക്കാരനും മരിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്. ഈ വിഷയത്തിൽ ബന്ധപ്പെട്ട സൗദി അധികൃതരുമായി എംബസി ബന്ധപ്പെട്ടിട്ടുണ്ടെന്നും എംബസി പ്രസ്താവനയിൽ പറഞ്ഞു.
കൗൺസിലർ (സിഡബ്ല്യു) വൈ. സാബിർ ഞായറാഴ്ച രാത്രി അൽ ഖർജിൽ സന്ദർശനം നടത്തി ദൗർഭാഗ്യകരമായ സംഭവത്തിൽ ഉൾപ്പെട്ട പരിക്കേറ്റ ഇന്ത്യൻ പൗരനെ കണ്ടെന്നും എംബസി കൂട്ടിച്ചേർത്തു. ഒരു ജനവാസ മേഖലയിൽ പതിച്ച ഒരു സൈനിക പ്രൊജക്ടൈൽ മൂലം ഇന്ത്യക്കാരനും ബംഗ്ലാദേശി പൗരനും കൊല്ലപ്പെട്ടതായി സൗദി സിവിൽ ഡിഫൻസ് ഏജൻസി നേരത്തെ പറഞ്ഞിരുന്നു.
National
ന്യൂഡല്‍ഹി: സൗദി, ഒമാന്‍ വ്യോമമേഖല തുറന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ജിദ്ദ, മസ്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും പുനരാരംഭിച്ചു.
എയര്‍ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കും തിരിച്ചും ഇന്ന് സര്‍വീസ് നടത്തും. കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തും.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്കറ്റിലേക്ക് സര്‍വീസുണ്ടാകും. ദുബായില്‍നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും എയര്‍ ഇന്ത്യ സര്‍വീസ് നടത്തും.
International
റിയാദ്: പശ്ചിമേഷ്യയിൽ യുദ്ധം പടരുന്നതിനിടെ സൗദി അറേബ്യക്ക് നേരെ മിസൈൽ ആക്രമണം. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസ് ലക്ഷ്യമാക്കി വന്ന മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ സൗദി പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തു. ഇറാനും അമേരിക്ക-ഇസ്രയേൽ സഖ്യവും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയായാണ് ഈ ആക്രമണത്തെ കാണുന്നത്.
ശത്രുരാജ്യം വിക്ഷേപിച്ച മിസൈലുകളെ വിജയകരമായി പ്രതിരോധിച്ചതായും എയർബേസിന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും സൗദി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇറാനും ഇസ്രയേലും തമ്മിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിലെ സൈനിക-സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ ഇറാൻ ശക്തമാക്കുന്നതായാണ് റിപ്പോർട്ടുകൾ.
ഇറാന്റെ ഉള്ളിലുള്ള ഏകദേശം 200 കേന്ദ്രങ്ങളിൽ തങ്ങൾ ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇതിൽ ഇറാന്റെ മിസൈൽ ലോഞ്ചറുകളും നാവിക കപ്പലുകളും ഉൾപ്പെടുന്നു. ടെൽ അവീവ് ഉൾപ്പെടെയുള്ള ഇസ്രയേൽ നഗരങ്ങൾക്ക് നേരെയും ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയതായി ഇറാന്റെ വല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു.
International
റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ. റാസ് തന്നൂറ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയാണ് ആക്രമണ ശ്രമമുണ്ടായത്. ഇതുസംബന്ധിച്ച് പ്രതിരോധ മന്ത്രാലയം സ്ഥിരീകരണം നടത്തിയിട്ടുണ്ട്.
ബുധനാഴ്ചയുണ്ടായ ആക്രമണ ശ്രമത്തിൽ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണത്തിന് ശ്രമിച്ചതെന്ന് മാലിക്കി കൂട്ടിച്ചേർത്തു.
രാവിലെ നടന്ന ഡ്രോൺ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായും ഇന്ധന വിതരണത്തെ ഇത് ബാധിച്ചിട്ടില്ലെന്നും ഊർജ മന്ത്രാലയ വക്താവ് അറിയിച്ചു.
International
റിയാദ്: സൗദി അറേബ്യയിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം നടത്തി ഇറാൻ. റിയാദിലെ എംബസി കെട്ടിടത്തിന് നേരെയാണ് ഇറാന്റെ ഡ്രോൺ ആക്രമണം. പശ്ചിമേഷ്യയിലെ യുഎസ് കോൺസുലേറ്റുകൾക്ക് നേരെയുണ്ടായ ഒടുവിലത്തെ ആക്രമണമാണ് റിയാദിലേത്.
യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിന് ശേഷം അറബ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ വ്യാപക ആക്രമണം നടത്തിയിരുന്നു. യുഎസ് എംബസി രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിൽ തീപിടിത്തവും കെട്ടിടത്തിന് ചെറിയ നാശനഷ്ടങ്ങളും ഉണ്ടായതായി സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്ച കുവൈറ്റിലെ യുഎസ് എംബസി കോമ്പൗണ്ടിന് നേരെയും ഇറാൻ ആക്രമണം നടത്തിയിരുന്നു.
Kerala
കൊല്ലം: യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണം ആരംഭിച്ചതിനെത്തുടർന്ന് ഇറാൻ ഗൾഫ് രാജ്യങ്ങളെ വ്യാപകമായി ആക്രമിക്കാൻ ആരംഭിച്ചതോടെ ഹോങ്കോംഗില്‍നിന്ന് സൗദി അറേബ്യയിലേക്ക് പോകുകയായിരുന്ന കപ്പല്‍ കൊല്ലം തുറമുഖത്ത് അടുപ്പിച്ചു.
ഓഫ് ഷോര്‍ സപ്ലൈ വെസല്‍ ആണ് കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടത്. ആക്രമണം വ്യാപിച്ചിരിക്കുന്നതിനാല്‍ സൗദി അറേബ്യന്‍ തീരത്തേക്കു പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൊല്ലം തുറമുഖത്ത് നങ്കൂരമിടുന്നതിന് കപ്പല്‍ അധികൃതര്‍ അനുമതി തേടുകയായിരുന്നു.
കസ്റ്റംസ്, ഇമിഗ്രേഷന്‍ ക്ലിയറന്‍സ് പൂര്‍ത്തിയാക്കി കപ്പല്‍ സുരക്ഷിത കേന്ദ്രത്തില്‍ അടുപ്പിച്ചിട്ടുണ്ട്.
ഗള്‍ഫ് മേഖലയില്‍ ആക്രമണം തുടങ്ങിയതിനു പിന്നാലെ അത്യാവശ്യ ഘട്ടത്തില്‍ കപ്പലുകള്‍ അടുപ്പിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് പോര്‍ട്ട് അധികൃതര്‍ക്ക് കേന്ദ്രസർക്കാർ നിര്‍ദേശം നല്‍കിയിരുന്നു.
കപ്പലുകള്‍ അടുപ്പിക്കാന്‍ സൗകര്യമുണ്ടെന്നും കൊല്ലത്തേക്ക് മറ്റു കപ്പലുകള്‍ വന്നാല്‍ ഇപ്പോഴുള്ളത് പുറംകടലിലേക്കു മാറ്റുമെന്നും യാത്രാ പ്രതിസന്ധി ഉണ്ടായതോടെയാണ് ചെറു ഓഫ് ഷോര്‍ സപ്ലൈ കപ്പലാണ് കൊല്ലം തുറമുഖത്ത് എത്തിയതെന്നും ചരക്കുകപ്പല്‍ അല്ലെന്നും പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. 12 ജീവനക്കാരാണ് ഓഫ് ഷോര്‍ സപ്ലെ കപ്പലിലുള്ളത്.
International
റിയാദ്: സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമിട്ട് ഇറാൻ. അഞ്ച് ഡ്രോണുകൾ അയച്ചാണ് ആക്രമിക്കാൻ ശ്രമിച്ചത്.
എന്നാൽ അഞ്ച് ഡ്രോണുകളും തകർത്തെന്നും ഇവ എയർബേസിനുളളിലേക്ക് പ്രവേശിച്ചിട്ടില്ലെന്നും സൗദി വാർത്ത ഏജൻസി അറിയിച്ചു. നേരത്തെ റിഫൈനറിക്ക് നേരെയുണ്ടായ ആക്രമണത്തിന് പുറമേയാണ് പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്.
ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല. എയർബേസിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്നെ അഞ്ച് ഡ്രോണുകളും തകർത്തെന്നാണ് സൗദി പ്രതിരോധ വക്താവ് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സൗദിയുടെ പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമിട്ട് ഇറാൻ ആക്രമണങ്ങൾ ആസൂത്രണം ചെയ്തുവരികയാണ്. നിലവിൽ 90 മിസൈലുകളിലധികം തകർത്തുകളഞ്ഞതായാണ് സൗദി അധികൃതർ സ്ഥിരീകരിച്ചിരിക്കുന്നത്.
നേരത്തെ സൗദി അരാംകോയുടെ എണ്ണശുദ്ധീകരണ ശാലയ്ക്ക് (റിഫൈനറി) നേരെയും ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
മുൻകരുതൽ നടപടിയുടെ ഭാഗമായി റിഫൈനറിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചിട്ടുണ്ട്. രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണത്തിന് ശ്രമം നടന്നതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
Kerala
കൊല്ലം: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഹോങ്കോംഗിൽ നിന്ന് സൗദി അറേബ്യയിലേക്ക് പുറപ്പെട്ട കപ്പൽ കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടു. സൗദി അറേബ്യൻ തീരത്തേക്ക് പോകാൻ കഴിയാത്ത സാഹചര്യമായതിനാൽ കപ്പൽ കൊല്ലം തുറമുഖത്ത് നങ്കൂരമിടുകയായിരുന്നു.
ചെറു ഓഫ് ഷോര്‍ സപ്ലൈ കപ്പലാണ് കൊല്ലം തുറമുഖത്ത് എത്തിയതെന്നും ചരക്ക് കപ്പൽ അല്ലെന്നും അധികൃതര്‍ അറിയിച്ചു. യുദ്ധത്തിന്റെ സാഹചര്യം നോക്കിയെ കപ്പലിന്റെ തുടർന്നുള്ള യാത്രയുണ്ടാവൂ. 12 ജീവനക്കാരാണ് കപ്പലിലുള്ളത്.
അതേസമയം ഗൾഫ് മേഖലയിൽ ഇറാൻ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. സൗദി അറേബ്യക്കും മറ്റ് അയൽരാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തിയ സൈനിക നീക്കങ്ങളിൽ ശക്തമായ പ്രതിഷേധവുമായി സൗദി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി.
International
റിയാദ്: ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രി സ്വദേശികളായ ദമ്പതികളെ റിയാദിലെ സ്വന്തം ഫ്ലാറ്റിൽ കത്തിക്കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കൗമാരക്കാരനായ ഏക മകനെ മറ്റൊരു കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിലും കണ്ടെത്തി.
12ാം ക്ലാസ് വിദ്യാർഥിയാണ് മകൻ. സംഭവം സംബന്ധിച്ച് ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. റിയാദ് നഗരത്തിലെ ഹാരയിലാണ് ദീർഘകാലമായി ഈ കുടുംബം താമസിക്കുന്നത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. പ്രഭാകർ ഗാലി രവി, ഭാര്യ ശ്രീദേവി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഏക മകൻ ഇസ്ര ആകുലസ് (15) ആണ് മരിച്ചത്. പ്രഭാകർ ഗാലി രവി റിയാദിലെ ഒരു കമ്പനിയിൽ സോഫ്റ്റ്വെയർ എൻജിനീയറാണ്. ഭാര്യ ശ്രീദേവി ഇന്ത്യൻ സ്കൂളിലെ അധ്യാപികയാണ്.
International
വാഷിംഗ്ടൺ: അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ തങ്ങൾക്ക് കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അമേരിക്ക. യുഎസ് സെൻട്രൽ കമ്മാൻഡ് ആണ് അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ഇറാന്റെ ആക്രമണം യുഎസിനെ ബാധിച്ചിട്ടില്ലെന്നും തങ്ങളുടെ ഒരു സൈനികനും പരിക്കേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലെന്നും അമേരിക്ക അറിയിച്ചു. അതേസമയം ഇറാന്റെ 24 പ്രവിശ്യകളിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണമുണ്ടായതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിക്കുന്നു.
24 പ്രവിശ്യകളിലുണ്ടായ ആക്രമണങ്ങളിൽ 201 പേർ കൊല്ലപ്പെട്ടതായും 747 പേർക്ക് പരിക്കേറ്റതായും റെഡ് ക്രസന്റ് വ്യക്തമാക്കി. എന്നാൽ തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരവും അവകാശവും സംരക്ഷിക്കുന്നതിനായുള്ളതാണ് ഇപ്പോൾ നടക്കുന്ന പോരാട്ടമെന്ന് ഇറാൻ ദേശീയ വക്താവ് ഇസ്മയിൽ ബക്ഷി അറിയിച്ചു.
അന്താരാഷ്ട്ര നിയമം അനുസരിച്ച് സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശങ്ങളും തങ്ങൾക്കുണ്ടെന്നും, യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങൾ ആക്രമണം നേരിടുന്നതെന്നും ഇസ്മയിൽ ബക്ഷി വ്യക്തമാക്കി.
സ്വന്തം രാജ്യത്തിനായി നടത്തുന്ന പ്രതിരോധങ്ങളാണ് തങ്ങളുടെ സായുധ സേനകൾ ചെയ്യുന്നതെന്നും, അവർ രാജ്യത്തിന്റെ പരമാധികാരവും അതിർത്തിയും സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണെന്നും ഇസ്മായിൽ ബക്ഷി കൂട്ടിച്ചേർത്തു.
International
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യങ്ങൾക്കിടെ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് പിന്തുണയുമായി പാക്കിസ്ഥാൻ രംഗത്ത്. പാക് പ്രധാനമന്ത്രി സൗദി അറേബ്യയ്ക്കും ഗൾഫ് രാജ്യങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സാമൂഹ്യ മാധ്യമമായ എക്സിലൂടെയാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇക്കാര്യം വ്യക്തമാക്കിയത്. ദുഷ്കരമായ സമയത്ത് സൗദി അറേബ്യയോടും സഹോദര രാജ്യങ്ങളായ ഗൾഫ് രാജ്യങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി സംസാരിച്ചതായും പാക്കിസ്ഥാന്റെ നിലപാട് വ്യക്തമാക്കിയെന്നും ഷഹബാസ് ഷെരീഫ് വ്യക്തമാക്കി. സമാധാനത്തിനായി ക്രിയാത്മകമായ പങ്കുവഹിക്കാൻ പാക്കിസ്ഥാൻ തയാറാണെന്നും അറിയിച്ചു.
വിശുദ്ധ മാസമായ റംസാൻ ഈ മേഖലയിൽ ശാന്തതയും സ്ഥിരതയും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും പാക് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സൗദി അറേബ്യയും പാക്കിസ്ഥാനും തമ്മിൽ ഒപ്പുവച്ചിട്ടുള്ള ഉടമ്പടി അനുസരിച്ച്, ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം മറ്റേതിനും നേരെയുള്ള ആക്രമണമായി കണക്കാക്കും.
ഇതനുസരിച്ച് ആവശ്യമെങ്കിൽ സൗദി അറേബ്യയ്ക്ക് പാക്കിസ്ഥാൻ ആണവ ശേഖരം ഇറാനെതിരെയുള്ള പ്രതിരോധത്തിനായി ആവശ്യപ്പെടാം. സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉടമ്പടി ശ്രദ്ധേയമാണ്.
International
റിയാദ്: സൗദി അറേബ്യയിൽ ബസ് അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപെട്ടത്. പത്തനാപുരം സ്വദേശിനി ഷീബ, ഉംറ ഗ്രൂപ്പ് അമീറും നിലമ്പൂർ സ്വദേശിയുമായ ഇസ്മായിൽ എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ആയിരുന്നു അപകടം. റിയാദിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെ ഹോത്ത ബനീ തമീം - മക്ക റോഡിലെ മഹ്ലൂമിയ എന്ന സ്ഥലത്ത് ബസ് മറിയുകയായിരുന്നു. ബസിന്റെ പിൻവശത്തെ ടയറുകൾ പൊട്ടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്.
മലയാളി ഉംറ ഗ്രൂപ്പിന്റെ കീഴിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെ ആയിരുന്നു ഹോത്ത ബനീ തമീമിൽ നിന്ന് തീർഥാടകരുമായി ബസ് പുറപ്പെട്ടത്. യാത്രയ്ക്കിടെ ഹരീഖ് പട്ടണത്തിലെത്തി സുബഹി നമസ്കാരം നിർവഹിച്ച ശേഷം സംഘം യാത്ര തുടർന്നു.
തുടർന്നുള്ള യാത്രയിൽ വാഹനത്തിന്റെ ബ്രേക്കിന് തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒരു സർവീസ് സെന്ററിലെത്തിച്ച് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. വീണ്ടും യാത്ര തുടരുന്നതിനിടെയാണ് പിൻവശത്തെ രണ്ട് ടയറുകൾ ഉഗ്ര ശബ്ദത്തോടെ പൊട്ടിയത്.
ഇതോടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിലുള്ള റോഡിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ ഷീബയും ഇസ്മായിലും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ബസിലുണ്ടായിരുന്ന 50 ഓളം യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരിൽ മലയാളികൾക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ബംഗ്ലാദേശ് സ്വദേശികളും ഉൾപ്പെടുന്നു.
Business
മുംബൈ: ഡാറ്റാ അനലിറ്റിക്സ് സ്ഥാപനം കെപ്ലർ നൽകുന്ന പ്രാഥമിക കണക്കുകൾ പ്രകാരം മാർച്ചിൽ റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ ഓയിൽ ഇറക്കുമതി പ്രതിദിനം 8,00,000 ബാരലായി കുറഞ്ഞേക്കുമെന്നു കരുതുന്നു. 2022 മേയ്ക്കുശേഷം ഏറ്റവും കുറഞ്ഞ നിരക്കാണിത്.
കെപ്ലർ നല്കുന്ന കണക്കുകൾ പ്രകാരം ഫെബ്രുവരിയിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി പ്രതിദിനം 13 ലക്ഷം ബാരലായി തുടരുന്നു. എന്നാൽ, ഇതേ കാലയളവിൽ സൗദി അറേബ്യയിൽനിന്നുള്ള ഇറക്കുമതി 12.6 ലക്ഷം ബാരലിലെത്തി റിക്കാർഡ് കുറിച്ചു. ജനുവരിയിൽ റഷ്യയിൽനിന്നുള്ള എണ്ണ പ്രതിദിനം 12 ലക്ഷം ബാരലും സൗദിയിൽനിന്ന് 7,74,000 ബാരലുമായിരുന്നു.
കഴിഞ്ഞ കുറെ മാസങ്ങളായി റഷ്യയിൽനിന്ന് ഇന്ത്യയുടെ എണ്ണ ഇറക്കുമതി ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് കെപ്ലർ പറയുന്നു. 2025 നവംബറിൽ പ്രതിദിനം 18 ബാരൽ ആയിരുന്നത് ഡിസംബർ, ജനുവരിയിൽ 11 ലക്ഷം ബാരലിലും 13 ലക്ഷം ബാരലിലുമെത്തി. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെത്തുടർന്ന് ഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ കുറഞ്ഞേക്കാം. എന്നാൽ, നിലവിലെ അവസ്ഥയിൽ പൂർണമായും നിർത്താനുള്ള സാധ്യതകൾ കുറവാണ്.
ഇന്ത്യക്കു മേൽ ഏർപ്പെടുത്തിയ പകരം തീരുവ 50 ശതമാനത്തിൽനിന്ന് 18 ശതമാനമായി യുഎസ് കുറച്ചു. കൂടാതെ റഷ്യൻ ഓയിൽ വാങ്ങിയതിന് ഏർപ്പെടുത്തിയ 25 ശതമാനം തീരുവ പിൻവലിക്കുകയും ചെയ്തു. ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്നും പകരം യുഎസിൽനിന്നും വെനസ്വേലയിൽനിന്നും എണ്ണ വാങ്ങുമെന്നും യുഎസ് അവകാശപ്പെടുന്നു. എന്നാൽ, ഇതേക്കുറിച്ച് ഇന്ത്യ ഒൗദ്യോഗികമായി പ്രഖ്യാപനമെന്നും നടത്തിയിട്ടില്ല.
റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിവച്ച് റിലയൻസ് ഇൻഡസ്ട്രീസ് ഇപ്പോൾ ഉപരോധങ്ങളില്ലാത്ത വിതരണക്കാരിൽനിന്ന് എണ്ണ വാങ്ങാൻ ആരംഭിച്ചു. അഞ്ച് യുറൽസ് കപ്പലുകൾ ഫെബ്രുവരിയിൽ ഇതുവരെ 2,42,000 ബാരൽ എണ്ണ ജാംനഗറിൽ എത്തിച്ചുവെന്ന് കെംപ്ലർ പറയുന്നു. എന്നാലിത് 2025ലെ ശരാശരി ഇറക്കുമതി നിരക്കായ 5,75,000 ബാരലിനേക്കാൾ കുറവാണ്.
പരന്പരാഗതമായി ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാർ സൗദി അറേബ്യയായിരുന്നു. 2022ൽ ആരംഭിച്ച റഷ്യ-യുക്രെയിൻ യുദ്ധത്തിനു ശേഷം റഷ്യൻ എണ്ണ വലിയ വിലക്കിഴിവിൽ ലഭിച്ചു തുടങ്ങിയതോടെ സൗദിയെ റഷ്യ മറികടന്നു.
റഷ്യൻ എണ്ണ വാങ്ങുന്നതിൽനിന്ന് ഇന്ത്യ പിന്മാറുന്നതിന്റെ ഭാഗമായി ഫെബ്രുവരിയിൽ സൗദിയിൽനിന്നുള്ള ഇറക്കുമതി എക്കാലത്തെയും ഉയർന്ന നിരക്കായ പ്രതിദിനം 11.5 ലക്ഷം ബാരലിലേക്ക് എത്തിക്കുമെന്നാണ് കെപ്ലർ കണക്കാക്കുന്നത്.
NRI
അബഹ: സൗദി അറേബ്യയിലെ അബഹക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പടെ രണ്ട് ഇന്ത്യക്കാർ മരിച്ചു. കാസർഗോഡ് വലിയപറമ്പ സ്വദേശി എ.ജി. റിയാസ് (35), കർണാടക ഉഡുപ്പി കുന്ദാപുര സ്വദേശി അമ്മാർ അഹമ്മദ് (25) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി പത്തോടെ അബഹയിൽ നിന്നു 80 കിലോമീറ്റർ അകലെ ജീസാൻ റൂട്ടിലെ ദർബിന് സമീപം മർദയിലായിരുന്നു അപകടം. സെൻട്രൽ പോയിന്റ് ജീസാൻ ബ്രാഞ്ചിലെ ജീവനക്കാരായ ഇവർ, അബഹയിലെ റീജിയണൽ ഓഫീസിൽ സ്റ്റാഫ് മീറ്റിംഗിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു.
ഇവർ സഞ്ചരിച്ചിരുന്ന ടൊയോട്ട യാരിസ് കാർ സൗദി പൗരൻ ഓടിച്ചിരുന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇവരുടെ വാഹനത്തിന് പിറകിൽ സൗദി പൗരന്റെ വാഹനം ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട കാർ മറ്റൊരു വാഹനവുമായും കൂട്ടിയിടിച്ചു.
ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കാറിലുണ്ടായിരുന്ന സഹയാത്രികരായ മംഗലാപുരം സ്വദേശി തമീം, നേപ്പാൾ സ്വദേശി ബിഷാൽ എന്നിവർക്ക് പരിക്കേറ്റു. ഇവരെ ദർബ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാസർഗോഡ് വലിയപറമ്പ സ്വദേശി മുബറാക് - റംലത്ത് ദമ്പതികളുടെ മകനാണ് റിയാസ്. ഉഡുപ്പി കുന്ദാപുര കോട്ടേശ്വര സ്വദേശികളായ ഇർഷാദ് അഹമ്മദ് - നജീന പർവീൻ ദമ്പതികളുടെ മകനാണ് അമ്മാർ.
Kerala
അബഹ: സൗദി അറേബ്യയിലെ അബഹക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവും കർണാടക സ്വദേശിയും മരിച്ചു. കാസർഗോഡ് വലിയപറമ്പ സ്വദേശി എ.ജി. റിയാസ് (35), ഉഡുപ്പി കുന്ദാപുര സ്വദേശി അമ്മാർ അഹമ്മദ് (25) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി പത്തോടെ അബഹയിൽ നിന്നു 80 കിലോമീറ്റർ അകലെ ജീസാൻ റൂട്ടിലെ ദർബിന് സമീപം മർദ എന്ന സ്ഥലത്തായിരുന്നു അപകടം.
സെൻട്രൽ പോയിന്റ് ജീസാൻ ബ്രാഞ്ചിലെ ജീവനക്കാരായ ഇവർ, അബഹയിലെ റീജിയണൽ ഓഫീസിൽ സ്റ്റാഫ് മീറ്റിങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു.
ഇവർ സഞ്ചരിച്ചിരുന്ന ടൊയോട്ട യാരിസ് കാർ സൗദി പൗരൻ ഓടിച്ചിരുന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇവരുടെ വാഹനത്തിന് പിറകിൽ സൗദി പൗരന്റെ വാഹനം ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട കാർ മറ്റൊരു വാഹനവുമായും കൂട്ടിയിടിച്ചു.
റിയാസും അമ്മാറും സംഭവസ്ഥലത്തുതന്നെ മരിച്ചു. കാറിലുണ്ടായിരുന്ന സഹയാത്രികരായ മംഗലാപുരം സ്വദേശി തമീം, നേപ്പാൾ സ്വദേശി ബിഷാൽ എന്നിവർക്ക് പരിക്കേറ്റു. ഇവരെ ദർബ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാസർഗോഡ് വലിയപറമ്പ എഎൽപി. സ്കൂളിന് സമീപം താമസിക്കുന്ന മുബറാക്-റംലത്ത് ദമ്പതികളുടെ മകനാണ് മരിച്ച റിയാസ്. ഉഡുപ്പി കുന്ദാപുര കോട്ടേശ്വര സ്വദേശികളായ ഇർഷാദ് അഹമ്മദ്-നജീന പർവീൻ ദമ്പതികളുടെ മകനാണ് അമ്മാർ അഹമ്മദ്.
NRI
ദമാം: മലപ്പുറം സ്വദേശി സൗദി അറേബ്യയിലെ ഖഫ്ജിയിൽ മരിച്ചു. പുളിക്കൽ നരികുത്ത് നൂർജഹാന്റെയും തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഹഖിന്റെയും മകൻ അഫ്സലുൽ ഹഖ് (27) ആണ് മരിച്ചത്.
ഖഫ്ജി സഫാനിയയിലെ അരാംകൊ പ്രോജക്റ്റിൽ സിവിൽ എൻജിനിയറായി ജോലി ചെയ്യുകയായിരുന്നു അഫ്സലുൽ ഹഖ്. ഏതാനും ദിവസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
സഹോദരങ്ങൾ: അജ്മൽ, നജ്ല. സഹോദരി ഭർത്താവ് ഫൈസൽ ബാബു.
NRI
റിയാദ്: സൗദി അറേബ്യയുടെ ആഭ്യന്തര സഹമന്ത്രി ലെഫ്റ്റനന്റ് ജനറൽ സഈദ് ബിൻ അബ്ദുല്ല അൽഖഹ്താനി അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരിക്കെയാണ് അന്ത്യം.
ആഭ്യന്തര മന്ത്രാലയം എക്സ് അക്കൗണ്ട് പോസ്റ്റിലൂടെയാണ് മരണവിവരം അറിയിച്ചത്. മയ്യിത്ത് നമസ്കാരം റിയാദിലെ കിംഗ് ഖാലിദ് ഗ്രാൻഡ് മോസ്കിൽ അസർ നമസ്കാരത്തിന് ശേഷം നടന്നു.
ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നാഇഫ് നമസ്കാരത്തിൽ പങ്കുചേരുകയും സൗദി ഭരണനേതൃത്വത്തിന്റെ അനുശോചനം കുടുംബത്തെ അറിയിക്കുകയും ചെയ്തു.
പ്രിസൺ ജനറൽ ഡയറക്ടറേറ്റ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി നിരവധി സുപ്രധാന വകുപ്പുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു.
വർഷങ്ങളോളം മിനായിലെ ഇൻവെസ്റ്റിഗേഷൻ യൂണിറ്റുകളെ നയിച്ച അദ്ദേഹം മക്ക റീജണൽ പോലീസ് ഡയറക്ടറായും പബ്ലിക് സെക്യൂരിറ്റി ഡയറക്ടറായും മികവ് തെളിയിച്ചു.
International
റിയാദ്: സൗദി അറേബ്യയുടെ ആഭ്യന്തര സഹമന്ത്രി ലെഫ്റ്റനന്റ് ജനറൽ സഈദ് ബിൻ അബ്ദുല്ല അൽഖഹ്താനി അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരിക്കെ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. മയ്യിത്ത് നമസ്കാരം റിയാദിലെ കിംഗ് ഖാലിദ് ഗ്രാൻഡ് മോസ്കിൽ അസർ നമസ്കാരത്തിന് ശേഷം നടന്നു.
ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നാഇഫ് നമസ്കാരത്തിൽ പങ്കുചേരുകയും സൗദി ഭരണനേതൃത്വത്തിന്റെ അനുശോചനം കുടുംബത്തെ അറിയിക്കുകയും ചെയ്തു.
പ്രിസൺ ജനറൽ ഡയറക്ടറേറ്റ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി നിരവധി സുപ്രധാന വകുപ്പുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. വർഷങ്ങളോളം മിനായിലെ ഇൻവെസ്റ്റിഗേഷൻ യൂണിറ്റുകളെ നയിച്ച അദ്ദേഹം മക്ക റീജണൽ പോലീസ് ഡയറക്ടറായും പബ്ലിക് സെക്യൂരിറ്റി ഡയറക്ടറായും മികവ് തെളിയിച്ചു.
NRI
ന്യൂഡൽഹി: സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള യാത്രകളിൽ ഏതാനും നിയന്ത്രിത മരുന്നുകൾ കൈവശം വയ്ക്കുന്നതിനു മുൻകൂർ അനുമതി വാങ്ങണമെന്നു നർക്കോട്ടിക് കൺട്രോൾ ബ്യൂറോ.
ഓൺലൈനിലൂടെ മുൻകൂർ അനുമതി തേടുന്നത് സൗദി അറേബ്യ നിർബന്ധമാക്കിയ സാഹചര്യത്തിലാണിത്. ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും നിയമപരമായി ലഭ്യമാകുന്നതും എന്നാൽ സൗദിയിൽ നിരോധിച്ചിട്ടുള്ളതുമായ മരുന്നുകളുടെ കാര്യത്തിലാണ് അനുമതി തേടേണ്ടത്.
ഇക്കാര്യം സൗദി അറേബ്യ രേഖാമൂലം അറിയിച്ചു. നിർദേശിക്കപ്പെട്ട അളവിൽ കൂടുതൽ മരുന്ന് കൊണ്ടുപോകുന്നവർക്കെതിരേയും നടപടിയുണ്ടാകുമെന്ന് അറിയിപ്പിലുണ്ടെന്ന് എൻബിസി വ്യക്തമാക്കി.
മരുന്നുകൾ കൈവശം വയ്ക്കാൻ യാത്രക്കാർക്ക് അനുമതി നൽകുന്നതിന് https://cds.sfda.gov.sa എന്ന പേരിലുള്ള വെബ്സൈറ്റ് സൗദി അറേബ്യ തുടങ്ങിയിട്ടുണ്ട്.
National
ന്യൂഡൽഹി: സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള യാത്രകളിൽ ഏതാനും നിയന്ത്രിത മരുന്നുകൾ കൈവശം വയ്ക്കുന്നതിനു മുൻകൂർ അനുമതി വാങ്ങണമെന്നു നർക്കോട്ടിക് കൺട്രോൾ ബ്യൂറോ.
ഓൺലൈനിലൂടെ മുൻകൂർ അനുമതി തേടുന്നത് സൗദി അറേബ്യ നിർബന്ധമാക്കിയ സാഹചര്യത്തിലാണിത്. ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും നിയമപരമായി ലഭ്യമാകുന്നതും എന്നാൽ സൗദിയിൽ നിരോധിച്ചിട്ടുള്ളതുമായ മരുന്നുകളുടെ കാര്യത്തിലാണ് അനുമതി തേടേണ്ടത്. ഇക്കാര്യം സൗദി അറേബ്യ രേഖാമൂലം അറിയിച്ചു.
നിർദേശിക്കപ്പെട്ട അളവിൽ കൂടുതൽ മരുന്ന് കൊണ്ടുപോകുന്നവർക്കെതിരേയും നടപടിയുണ്ടാകുമെന്ന് അറിയിപ്പിലുണ്ടെന്ന് എൻബിസി വ്യക്തമാക്കി.
മരുന്നുകൾ കൈവശം വയ്ക്കാൻ യാത്രക്കാർക്ക് അനുമതി നൽകുന്നതിന് https:// cds.sfda.gov.sa എന്ന പേരിലുള്ള വെബ്സൈറ്റ് സൗദി അറേബ്യ തുടങ്ങിയിട്ടുണ്ട്.
Kerala
റിയാദ്: സൗദി അറേബ്യയിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. റിയാദിൽ ജോലി ചെയ്തിരുന്ന നിലമ്പൂർ പാതാർ സ്വദേശിനി പൊൻകുഴി റംലത്ത് (57) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
റംലത്ത് 10 വർഷത്തിലേറെയായി റിയാദിൽ ഹൗസ്കീപ്പറായി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതയായ റംലത്ത് പരേതരായ അസൈനാരുടെയും ഇത്താച്ചുമ്മയുടെയും മകളാണ്. സൗദി തൊഴിലുടമയുടെ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് വേണ്ടിയുള്ള നിയമനടപടികൾ പുരോഗമിക്കുന്നു.
National
ന്യൂഡൽഹി: 2025ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ തിരിച്ചയച്ച രാജ്യം യുഎസ് ആണെന്ന് കരുതിയെങ്കിൽ തെറ്റി. സൗദി അറേബ്യയാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ തിരിച്ചുവിട്ട രാജ്യം. വിദേശകാര്യ മന്ത്രാലയം പാർലമെന്റിൽ വച്ച കണക്കുകളാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
2025-ൽ 81 രാജ്യങ്ങളിൽ നിന്നായി 24,600ലധികം ഇന്ത്യക്കാരെ നാടുകടത്തിയിട്ടുണ്ട്. ഇതിൽ, 12 മാസത്തിനുള്ളിൽ സൗദി അറേബ്യയിൽ നിന്നു മാത്രം തിരിച്ചയച്ചവർ 11,000ലേറെ. യുഎസ് 3,800ഓളം ഇന്ത്യൻ പൗരന്മാരെയാണ് തിരിച്ചയച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന സംഖ്യയാണിതെന്ന് റിപ്പോർട്ട് പറയുന്നു.
വിസ കാലാവധി കഴിഞ്ഞതിന്റെ പേരിലോ കുടിയേറ്റ നിയമങ്ങൾ ലംഘിച്ചതിനോ ആണ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള തിരിച്ചയയ്ക്കൽ.
മ്യാൻമർ (1591), യുഎഇ (1469), ബഹറിൻ (764), മലേഷ്യ (1485), തായ് ലൻഡ് (481), കംബോഡിയ (305) എന്നിങ്ങനെയാണ് തിരിച്ചുവിടപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം.
സൗദി അറേബ്യയിലെയും യുഎഇ, ബഹ്റിൻ, മലേഷ്യ, തായ്ലൻഡ് തുടങ്ങി മറ്റിടങ്ങളിലെയും ഇന്ത്യക്കാർ പലപ്പോഴും വീസ കാലാവധിക്കു ശേഷവും അവിടങ്ങളിൽ തുടരുന്ന സ്ഥിതിയുണ്ട്.
യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ റെഗുലേറ്ററി ലംഘനങ്ങളുടെ പേരിൽ ഇന്ത്യൻ വിദ്യാർഥികളെ തിരിച്ചയച്ചിട്ടുണ്ട്. യുകെയാണ് (170 പേർ) ഏറ്റവും കൂടുതൽ വിദ്യാർഥികളെ തിരിച്ചുവിട്ടത്. ഓസ്ട്രേലിയ (114), റഷ്യ (82), യുഎസ് (45) എന്നീ രാജ്യങ്ങളാണ് പിന്നിൽ.
NRI
ദുബായി: വിദേശത്ത് സംഘടിത ഭിക്ഷാടനവും കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ പാക്കിസ്ഥാൻ പൗരന്മാർക്കെതിരേ സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും നടപടികൾ കർശനമാക്കി.
ഈ വർഷം യാചകവൃത്തി ആരോപിച്ച് സൗദി അറേബ്യ മാത്രം 24,000 പാക്കിസ്ഥാനികളെ നാടുകടത്തി. രാജ്യത്തു പ്രവേശിച്ചശേഷം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന കേസുകൾ ചൂണ്ടിക്കാട്ടി പാക് പൗരന്മാർക്ക് വീസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ചെയ്തു.
അതേസമയം, സൗദിയുടെയും യുഎഇയുടെയും നടപടികൾ പാക്കിസ്ഥാന്റെ അന്താരാഷ്ട്ര പ്രതിച്ഛായ തകർക്കുന്നതാണെന്ന് പാക് അധികൃതർ പറഞ്ഞു. 2025ൽ പാക്കിസ്ഥാനിൽനിന്നെത്തിയ 66,154 യാത്രക്കാരെ വിമാനത്താവളത്തിൽവച്ച് പിടികൂടുകയും തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.
ഭിക്ഷാടനക്കുറ്റം ചുമത്തി സൗദി ഈ വർഷം 24000, ദുബായി 6000, അസർബൈജാൻ 2,500 പാക്കിസ്ഥാനികളെ നാടുകടത്തിയിരുന്നു. സൗദിയിലേക്കു കടക്കാൻ ഭിക്ഷാടകർ ഉംറ വീസകൾ ചൂഷണം ചെയ്യുന്നത് തടയാൻ റിയാദ് പാക്കിസ്ഥാനോട് കഴിഞ്ഞവർഷം ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.
നടപടിയുണ്ടായില്ലെങ്കിൽ പാക്കിസ്ഥാനി ഉംറ, ഹജ്ജ് തീർഥാടകർക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് സൗദി മതകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ഭിക്ഷാടനവ്യവസായം പാക് മാഫിയ സംഘടിതമായി ചെയ്യുന്നുവെന്നും മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണെന്നും വിവിധ രാജ്യങ്ങൾ ആരോപിക്കുന്നു.
International
റിയാദ്: ദീർഘകാല സമാധാന കരാർ ലക്ഷ്യമിട്ട് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും സൗദിയിൽ ചർച്ച നടത്തിയതായി റിപ്പോർട്ട്.
സൗദിയാണു ചർച്ചയ്ക്കു മുൻകൈയെടുത്തത്. വെടിനിർത്തൽ തുടരാമെന്ന് ഇരു വിഭാഗവും സമ്മതിച്ചു. എന്നാൽ, ദീർഘകാല സമാധാന കരാറിന്റെ കാര്യത്തിൽ വ്യക്തതയില്ല.
ഒക്ടോബറിൽ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പരസ്പരം നടത്തിയ ആക്രമണങ്ങളിൽ ഡസൻകണക്കിനു പേർ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാനിൽ ആക്രമണം നടത്തുന്ന ഭീകരർക്ക് അഫ്ഗാനിസ്ഥാൻ അഭയം നല്‍കുന്നുവെന്ന ആരോപണമാണു സംഘർഷത്തിനു കാരണം. നവംബറിൽ ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണു വെടിനിർത്തലുണ്ടായത്.
Sports
വാഷിംഗ്ടണ്‍: പോര്‍ച്ചുഗല്‍ സൂപ്പര്‍ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഒരുക്കിയ ഡിന്നറില്‍ പങ്കെടുത്തു.
സൗദി ഭരണം നിയന്ത്രിക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാനുള്ള ആദരസൂചകമായായിരുന്നു വൈറ്റ് ഹൗസിലെ ഔദ്യോഗിക ഡിന്നര്‍.
അഞ്ച് തവണ ലോക ഫുട്ബോളറിനുള്ള ബലോണ്‍ ദോര്‍ പുരസ്കാരം നേടിയ റൊണാള്‍ഡോ നിലവില്‍ സൗദി ക്ലബ്ബായ അല്‍ നസര്‍ എഫ്സിക്കുവേണ്ടിയാണ് കളിക്കുന്നത്.
International
വാഷിംഗ്ടൺ ഡിസി: സൗദി-യുഎസ് ബന്ധം വഷളാക്കിയ ഖഷോഗി വധത്തെക്കുറിച്ച് സൗദി ഭരണനിയന്താവ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ഒന്നുമറിയില്ലായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. മുഹമ്മദ് ബിൻ സൽമാന് വൈറ്റ്ഹൗസിൽ ഊഷ്മള സ്വീകരണം നല്കി കൂടിക്കാഴ്ച നടത്തിയശേഷം സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
“കാര്യങ്ങൾ സംഭവിച്ചു, പക്ഷേ മുഹമ്മദ് ബിൻ സൽമാന് അതേക്കുറിച്ച് ഒന്നുമറിയില്ല, നമുക്ക് ആ വിഷയം അവിടെ ഉപേക്ഷിക്കാം”- ഖഷോഗിവധത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ട്രംപ് മറുപടി നല്കി. ഖഷോഗിവധത്തെക്കുറിച്ചു ചോദിച്ച് തന്റെ അതിഥിയെ അപമാനിക്കാൻ ശ്രമിച്ചുവെന്നു മാധ്യമപ്രവർത്തകനെ ശകാരിക്കാനും ട്രംപ് തയാറായി.
ഖഷോഗിവധം വേദനാജനകമായ സംഭവമായിരുന്നുവെന്നു മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. പക്ഷേ വിഷയത്തിൽ സൗദി സർക്കാർ ശരിയായ നടപടികളെല്ലാം ചെയ്തു. അങ്ങനെയൊരു സംഭവം ആവർത്തിക്കാതിരിക്കാനായായി സൗദിയിലെ സംവിധാനങ്ങൾ പരിഷ്കരിച്ചു. ഖഷോഗിസംഭവം വേദനയുളവാക്കുന്ന വലിയ തെറ്റായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി ഭരണകൂടത്തിന്റെ നിശിത വിമർശകനായിരുന്ന ജമാൽ ഖഷോഗി 2018ൽ തുർക്കിയിലെ ഇസ്താംബൂളിലുള്ള സൗദി കോൺസുലേറ്റിൽ കൊല്ലപ്പെടുകയായിരുന്നു. സൗദിയിൽനിന്നെത്തിയ സംഘമാണു കൊല നടത്തിയത്. മൃതദേഹം കണ്ടെത്താനാവാത്തവിധം നശിപ്പിച്ചുകളഞ്ഞതായി അനുമാനിക്കുന്നു.
മുഹമ്മദ് ബിൻ സൽമാന്റെ ഉത്തരവു പ്രകാരമാണ് ഖഷോഗിവധം നടന്നതെന്ന് യുഎസ് ഇന്റലിജൻസ് ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും മറ്റു പാശ്ചാത്യ ശക്തികളും മുഹമ്മദ് ബിൻ സൽമാനെ ഒറ്റപ്പെടുത്തുന്ന സമീപനമാണു കൈക്കൊണ്ടത്. ഈ ഒറ്റപ്പെടലിന് അവസാനം തേടിക്കൂടിയാണ് ഏഴു വർഷത്തിനുശേഷം മുഹമ്മദ് ബിൻ സൽമാൻ യുഎസിലെത്തിയത്.
സൗദിക്ക് എഫ് 35
യുഎസ്-സൗദി ബന്ധത്തിൽ പുതിയ മാനങ്ങൾ സൃഷ്ടിക്കുന്ന കരാറുകൾക്കാണ് മുഹമ്മദ് ബിൻ സൽമാന്റെ സന്ദർശനം വഴിയൊരുക്കിയത്. സൗദിക്ക് അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങൾ നല്കാൻ പ്രസിഡന്റ് ട്രംപ് സമ്മതിച്ചതാണ് ഇതിലൊന്ന്. പശ്ചിമേഷ്യയിലെ സൈനികശക്തിയിൽ ഇസ്രയേൽ പുലർത്തുന്ന മേൽക്കോയ്മയ്ക്കു വെല്ലുവിളി ഉയർത്തുന്ന തീരുമാനമാണിത്. നിലവിൽ മേഖലയിൽ ഇസ്രയേലിനു മാത്രമാണ് എഫ്-35 ഉള്ളത്.
സൗദിയിൽ ആണവോർജ നിലയങ്ങൾ സ്ഥാപിക്കുന്നതിനു ചർച്ചകൾ ത്വരിതപ്പെടുത്താനും തീരുമാനമായി. മേയിൽ ട്രംപിന്റെ സൗദി സന്ദർശനവേളയിൽ യുഎസിൽ നിക്ഷേപിക്കാമെന്നു വാഗ്ദാനം ചെയ്ത 60,000 കോടി ഡോളർ ഒരു ലക്ഷം കോടി ഡോളറായി ഉയർത്തുമെന്ന് മുഹമ്മദ് ബിൻ സൽമാൻ അറിയിച്ചു.
NRI
ജിദ്ദ: സൗദി അറേബ്യയിലെ മദീനയിൽ ബസും ഡീസൽ ടാങ്കറും കൂട്ടിയിടിച്ച് കൊല്ലപ്പെട്ട ഇന്ത്യയിൽനിന്നുള്ള ഉംറ തീർഥാടകരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യൻ സ്ഥാനപതി കാര്യാലയം ജിദ്ദയിൽ ക്യാമ്പ് ഓഫീസ് തുറന്നു.
അപകടത്തില്‍നിന്ന് രക്ഷപെട്ട അബ്ദുള്‍ ഷൊയിബ് മുഹമ്മദിനെ മദീന ആശുപത്രിയിലെത്തി കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന് സുരി കണ്ടു. സാധ്യമായ എല്ലാ ചികിത്സയിലും ഷൊയിബ് മുഹമ്മദിന് നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ ഉറപ്പ് നല്‍കിയതായി കോൺസൽ ജനറൽ അറിയിച്ചു.
കര്‍ണാടക സ്വദേശികളായ രണ്ടുപേർ ഉൾപ്പെടെ നാൽപതിലേറെപ്പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്. ഹൈദരാബാദ് സ്വദേശികളാണ് കൊല്ലപ്പെട്ടവരിൽ ഏറെയും. 20 സ്ത്രീകളും 11 കുട്ടികളും മരിച്ചുവെന്നും അധികൃതർ സ്ഥിരീകരിക്കുന്നു.
കർണാടകയിലെ ബിദർ മൈലൂർ സിഎംസി കോളനിയിൽനിന്നുള്ള റഹ്മത്ത് ബീ എന്ന എൺപതുകാരി മരിച്ചതായി ഇന്നലെ അധികൃതർ സ്ഥിരീകരിച്ചു. ഹൈദരാബാദിലെത്തിയശേഷമാണ് ഇവർ ഉംറ തീർഥാടനത്തിനായി സൗദിയിലേക്കു പോയത്.
ഹുബ്ബള്ളി സ്വദേശി അബ്ദുൾ ഗനി ഷിരഹട്ടി എന്നയാൾ ഉൾപ്പെടെ 44 ഇന്ത്യൻ തീർഥാടകർ മരിച്ചതായി തിങ്കളാഴ്ച തെലുങ്കാന സർക്കാർ സ്ഥിരീകരിച്ചിരുന്നു. അതേസമയം 42 ഇന്ത്യക്കാർ മാത്രമാണ് മരിച്ചതെന്ന് കേന്ദ്രസർക്കാർ പറയുന്നു.
കൊല്ലപ്പെട്ടവരുടെ സംസ്കാരം മദീനയിൽത്തന്നെ നടത്താനാണ് ആലോചന. ഇതിനായി ബന്ധുക്കൾ ഉൾപ്പെടെ അന്‍പതോളം പേർ സൗദി അറേബ്യയിലേക്കു പോയതായി തെലുങ്കാന സർക്കാർ അറിയിച്ചു. വ്യാഴാഴ്ച അന്ത്യകർമങ്ങൾ നടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് ഭൂരിഭാഗം മൃതദേഹങ്ങളും. സൗദിയിലെത്തുന്ന കുടുംബാംഗങ്ങളുടെ ഡിഎൻഎ ശേഖരിച്ച് മൃതദേഹങ്ങളുമായി ഒത്തുനോക്കുന്നതിനെക്കുറിച്ചും ആലോചനകളുണ്ട്.
NRI
ജിദ്ദ: സൗദിയിൽ ബസും ടീസൽ ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചു. അപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളും തെല്ലങ്കാന സർക്കാർ പ്രതിനിധികളും ഇന്ന് സൗദിയിൽ എത്തും.
മൃതദേഹങ്ങളുടെ സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി അധികൃതർ വ്യക്തമാക്കി. എന്നാൽ ഇതിന്റെ പരിശോധന ഫലം പുറത്തുവരാൻ 48 മണിക്കൂർ സമയമെടുക്കും. അപകടത്തിൽ രക്ഷപ്പെട്ട അബ്ദുൽ ഷുഹൈബ് മുഹമ്മദ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഉംറ നിര്‍വഹിച്ച് തിരിച്ച് വരുംവഴി അപകടത്തിൽ 45 തീർഥാടകരാണ് മരിച്ചത്. ബദറിനും മദീനയ്ക്കും ഇടയിലുള്ള മുഫറഹാത്തിൽ ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം. മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും ഉൾപ്പെട്ടതായുള്ള റിപ്പോർട്ടുകളുണ്ട്.
ഇതിൽ ഒൻപത് പേരും കുട്ടികളാണ്. ശനിയാഴ്ച തിരികെ എത്തേണ്ടവരായിരുന്നു അപകടത്തിൽപെട്ട തീർഥാടകർ. അപകടത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടുക്കം രേഖപ്പെടുത്തി.
International
ജിദ്ദ: സൗദിയിൽ ബസും ടീസൽ ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചു. അപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളും തെല്ലങ്കാന സർക്കാർ പ്രതിനിധികളും ഇന്ന് സൗദിയിൽ എത്തും.
മൃതദേഹങ്ങളുടെ സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി അധികൃതർ വ്യക്തമാക്കി. എന്നാൽ ഇതിന്റെ പരിശോധന ഫലം പുറത്തുവരാൻ 48 മണിക്കൂർ സമയമെടുക്കും. അപകടത്തിൽ രക്ഷപ്പെട്ട അബ്ദുൽ ഷുഹൈബ് മുഹമ്മദ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഉംറ നിര്‍വഹിച്ച് തിരിച്ച് വരുംവഴി അപകടത്തിൽ 45 തീർഥാടകരാണ് മരിച്ചത്. ബദറിനും മദീനയ്ക്കും ഇടയിലുള്ള മുഫറഹാത്തിൽ ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം. മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും ഉൾപ്പെട്ടതായുള്ള റിപ്പോർട്ടുകളുണ്ട്.
ഇതിൽ ഒൻപത് പേരും കുട്ടികളാണ്. ശനിയാഴ്ച തിരികെ എത്തേണ്ടവരായിരുന്നു അപകടത്തിൽപെട്ട തീർഥാടകർ. അപകടത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടുക്കം രേഖപ്പെടുത്തി.
International
ന്യൂയോർക്ക്: സൗദി അറേബ്യയ്ക്ക് എഫ്-35 വിമാനങ്ങൾ വിൽക്കുമെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ചൊവ്വാഴ്ചയാകും സൗദി കിരീടാവകാശി അമേരിക്കയിലെത്തുക. യുഎസിൽ എത്തുന്ന മുഹമ്മദ് ബിൻ സൽമാൻ വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. സൈനിക - വ്യാപാര കരാറുകൾ സന്ദർശനത്തിന്റെ ഭാഗമാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് എഫ്-35 വിമാനങ്ങൾ സൗദി അറേബ്യയ്ക്ക് വിൽക്കാൻ തയാറാണെന്ന് അറിയിച്ച് ട്രംപ് രംഗത്തെത്തിയത്. ഡോണൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനത്തിന് ശേഷമുള്ള ഏറ്റവും പ്രധാന കൂടിക്കാഴ്ച്ചയാണ് സൗദി കിരീടാവകാശിയുമായി നടക്കാൻ പോകുന്നത്.
സൗദി കിരീടാവകാശിയുടെ ആദ്യ ഔദ്യോഗിക അമേരിക്ക സന്ദർശനമാണിത്. സൗദി കിരീടാവകാശിക്ക് അമേരിക്കൻ പ്രസിഡന്റ് അത്താഴ വിരുന്നൊരുക്കും.
NRI
റാഞ്ചി: സൗദി അറേബ്യയിൽ പോലീസ് ഏറ്റുമുട്ടലിൽ ഇന്ത്യക്കാരൻ മരിച്ചു. ജാർഖണ്ഡ് ഗിരിധി ജില്ലയിൽ നിന്നുള്ള വിജയ് കുമാർ മഹാതോയാണ് (27) മരിച്ചത്.
ലോക്കൽ പോലീസും മദ്യക്കള്ളക്കടത്തുകാരെന്ന് സംശയിക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലിൽ മഹാതോയ്ക്ക് വെടിയേൽക്കുകയായിരുന്നു. ഒക്ടോബർ 16നായിരുന്നു സംഭവം.
മഹാതോ കഴിഞ്ഞ ഒമ്പത് മാസമായി ഒരു സ്വകാര്യ കമ്പനിയിൽ ടവർ ലൈൻ ഫിറ്ററായി ജോലി ചെയ്യുകയായിരുന്നു. ജിദ്ദയിൽവച്ച് മഹാതോ കൊല്ലപ്പെട്ടതായി സൗദി ഉദ്യോഗസ്ഥർ അറിയിച്ചു.
ഗിരിദിഹിലെ ദുമ്രി ബ്ലോക്കിൽനിന്നുള്ള പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ജാർഖണ്ഡ് തൊഴിൽവകുപ്പ് അറിയിച്ചു. സൗദിയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടതായും അധികൃതർ അറിയിച്ചു.
ഒരു ഏറ്റുമുട്ടലിൽ താൻ കുടുങ്ങിയെന്നും പരിക്കേറ്റെന്നും അറിയിച്ച് ഭാര്യ ബസന്തിദേവിക്ക് മഹാതോ വാട്സ്ആപ് ശബ്ദ സന്ദേശം അയച്ചിരുന്നതായി കുടിയേറ്റ തൊഴിലാളി പ്രശ്നങ്ങളിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ സിക്കന്ദർ അലി പറഞ്ഞു.
ബസന്തിദേവി ഭർതൃവീട്ടുകാരെ വിവരം അറിയിച്ചിരുന്നു. പക്ഷേ, ഒക്ടോബർ 24നാണ് മഹാതോ മരിച്ചതായി കമ്പനി കുടുംബത്തെ അറിയിച്ചതെന്നും അലി പറഞ്ഞു.
NRI
റിയാദ്: സൗദിയിൽ ഇഖാമ കാലാവധി അവസാനിച്ചതിനെ തുടർന്ന് ജയിലിൽ കഴിഞ്ഞ രോഗബാധിതനായ ആന്ധ്ര സ്വദേശിക്ക് നാടണയാൻ കൈത്താങ്ങായി മലയാളി നഴ്സും ഇന്ത്യൻ എംബസിയും.
കഴിഞ്ഞ വർഷം അറസ്റ്റിലായ ആന്ധ്രപ്രദേശ് നാണ്ടിയാൽ സ്വദേശി ജാക്കീർ ഭാഷ (43) ജയിലിൽ വച്ച് പക്ഷാഘാതം ബാധിക്കുകയും തുടർന്ന് ജയിൽ അധികൃതർ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഏകദേശം ഒരു വർഷത്തോളമായി ചികിത്സയിൽ കഴിഞ്ഞ ജാക്കീർ ആറുമാസത്തോളം അബോധാവസ്ഥയിലായിരുന്നു. ഈ കാലയളവിൽ അദ്ദേഹത്തിന് തുണയായത് ആശുപത്രിയിലെ നഴ്സുമാരായിരുന്നു. നിർധനരായ കുടുംബം ജാക്കീർ ഭാഷയെ നാട്ടിലെത്തിക്കാനുള്ള സഹായം തേടി ഇന്ത്യൻ എംബസിയെ സമീപിച്ചു.
എംബസി ആവശ്യമായ നടപടികൾക്കായി കേളി കലാസാംസ്കാരിക വേദിയുടെ സഹായം അഭ്യർഥിച്ചു. കേളിയുടെ ജീവകാരുണ്യ വിഭാഗം ആശുപത്രിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചപ്പോൾ ജാക്കീർ ജയിലിന്റെ ഉത്തരവാദിത്വത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണെന്ന് കണ്ടെത്തി.
അതിനാൽ നിയമനടപടികൾ പൂർത്തിയാക്കേണ്ടതായിവന്നു. നടപടികളിൽ എംബസിയിലെ ജയിൽവിഭാഗം ഉദ്യോഗസ്ഥൻ സവാദ് യൂസഫ് കാക്കഞ്ചേരിയും തർഹീൽ വിഭാഗം ഉദ്യോഗസ്ഥൻ ഷറഫുദ്ദീനും കാര്യക്ഷമമായി ഇടപെട്ടു.
മെഡിക്കൽ റിപ്പോർട്ട് പ്രകാരം സ്ട്രക്ചർ സൗകര്യത്തോടു കൂടി ഒരു നഴ്സിന്റെ സഹായത്തോടെ മാത്രമേ ജാക്കീർ ഭാഷയെ നാട്ടിലെത്തിക്കാനാകൂവെന്ന് വ്യക്തമാവുകയും കേളിയുടെ അഭ്യർഥന മാനിച്ച് റിയാദിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയും കൊല്ലം ജില്ല കൊളത്തൂപ്പുഴ സ്വദേശിനിയുമായ മോനിഷ സദാശിവം രോഗിയെ അനുഗമിക്കാൻ തയാറാവുകയും ചെയ്തു.
ഇതിനായി ആശുപത്രിയിൽ നിന്ന് അവധി എടുത്ത് ഹൈദരാബാദ് വരെ രോഗിയെ അനുഗമിച്ചു. താൻ തെഞ്ഞെടുത്ത തൊഴിൽമേഖലയെ അന്വർഥമാക്കി മറ്റൊരു സഹജീവിക്ക് കൈത്താങ്ങാവാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്ന് മോനിഷ സദാശിവം പറഞ്ഞു.
കഴിഞ്ഞ ദിവസം ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ ജാക്കീർ ഭാഷ സുരക്ഷിതനായി നാട്ടിലെത്തി. യാത്രയ്ക്കാവശ്യമായ ടിക്കറ്റും മറ്റു ചെലവുകളും ഇന്ത്യൻ എംബസിയാണ് വഹിച്ചത്. മോനിഷ സദാശിവം ജാക്കിറിന്റെ കുടുംബത്തോടൊപ്പം വീട്ടുവരെ അനുഗമിച്ചു.
NRI
റിയാദ്: ലക്ഷക്കണക്കിനു വിദേശ തൊഴിലാളികളുടെ ജീവിതത്തെയും അവകാശങ്ങളെയും നിയന്ത്രിച്ചിരുന്ന തൊഴിൽനിയമമായ "കഫാല' സന്പ്രദായം നിർത്തലാക്കി സൗദി. 2025 ജൂണിലാണ് ഭരണകൂടം ഇക്കാര്യം പ്രഖ്യാപിച്ചത്.
തീരുമാനം രാജ്യത്തെ കുടിയേറ്റക്കാരുടെ ക്ഷേമവും തൊഴിൽ അവകാശങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ചരിത്രപരമായ ചുവടുവയ്പാണ്. "കഫാല' പ്രകാരം തൊഴിലുടമകൾക്ക് ജീവനക്കാരിൽ പൂർണ നിയന്ത്രണം ഉണ്ടായിരുന്നു.
തൊഴിലാളികൾക്ക് ജോലി മാറാനോ, രാജ്യം വിടാനോ, നിയമസഹായം തേടാനോ കഴിയുമോ എന്ന് തീരുമാനിച്ചിരുന്നത് തൊഴിലുടമ മാത്രമായിരുന്നു. 1950-ലാണ് കഫാല നടപ്പാക്കുന്നത്. വിദേശതൊഴിലാളികളുടെ വരവിൽ നിയന്ത്രണമേർപ്പെടുത്തുന്നതിനാണ് ഈ സംവിധാനം കൊണ്ടുവരുന്നത്.
ഓരോ കുടിയേറ്റ തൊഴിലാളിയും പ്രാദേശിക സ്പോൺസറുടെ കീഴിലായിരിക്കും. "കഫീൽ' എന്നറിയപ്പെടുന്ന ഇവർക്ക് തൊഴിലാളിയുടെ താമസം, ജോലി, നിയമപരമായ അവകാശങ്ങൾ തുടങ്ങിയവയിൽ അധികാരമുണ്ടായിരുന്നു.
"കഫാല' സമ്പ്രദായം പിന്നീട് "ആധുനിക അടിമത്ത'മായി മാറുകയായിരുന്നു. തൊഴിലാളികളുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ ഇല്ലാതാകുകയും ചൂഷണങ്ങൾക്കിരയാകുകയും ചെയ്തിരുന്നു.
ഏകദേശം 13.4 ദശലക്ഷം കുടിയേറ്റ തൊഴിലാളികൾ സൗദിയിൽ ഉണ്ടെന്നാണ് കണക്ക്. ഇത് രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 42 ശതമാനമാണ്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സൗദി അറേബ്യയിലേക്ക്. ഒക്ടോബർ 17 മുതൽ 19 വരെയാണ് സന്ദർശനം.
മലയാള ഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി കേരള സർക്കാർ ആഗോള തലത്തിൽ ഒരുക്കിയിട്ടുള്ള വേദിയായ മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ റിയാദ്, ദമ്മാം, ജിദ്ദ മേഖലകളിൽ നടക്കുന്ന "മലയാളോത്സവം' പൊതുപരിപാടിയിൽ മുഖ്യമന്ത്രി സംബന്ധിക്കും.
ഒക്ടോബർ 17 ന് ദമ്മാമിലും 18ന് ജിദ്ദയിലും 19ന് റിയാദിലുമാണ് പരിപാടികൾ. മുഖ്യമന്ത്രിക്കു പുറമേ സാംസ്കാരികമന്ത്രി സജി ചെറിയാന്, നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.
മൂന്ന് നഗരങ്ങളിലും പരിപാടിയുടെ വിജയത്തിനായി പൊതു സമൂഹത്തെ ഉള്‍പ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിക്കുമെന്ന് സൗദിയിലെ മലയാളം മിഷൻ ഭാരവാഹികൾ പറഞ്ഞു.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ, മലാസ് യൂണിറ്റ് അംഗം നാരായണൻ അണ്ണഞ്ചേരിക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കഴിഞ്ഞ 38 വർഷമായി സൗദി അറേബ്യയിലെ വിവിധ കമ്പനികളിൽ ജോലി ചെയ്തിരുന്ന നാരായണൻ കണ്ണൂർ ജില്ലയിലെ മയ്യിൽ സ്വദേശിയാണ്.
മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ മലാസ് ഏരിയ വൈസ് പ്രസിഡന്റും മലാസ് യൂണിറ്റ് പ്രസിഡന്റുമായ റെനീസ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. മലാസ് യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഉനൈസ്ഖാൻ സ്വാഗതം പറഞ്ഞു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, മലാസ് രക്ഷാധികാരി സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയുമായ സുനിൽകുമാർ, മലാസ് ഏരിയ സെക്രട്ടറി സുജിത്ത്, മലാസ് ഏരിയ പ്രസിഡന്റ് സമീർ, ന്യൂസനയ്യ ഏരിയ സെക്രട്ടറി ജോയ് തോമസ്, സനയ്യ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രൻ, രക്ഷാധികാരി സമിതി അംഗങ്ങളായ മുകുന്ദൻ, അൻവർ, ഇ.കെ. രാജീവ്, മാലാസ് ഏരിയ കമ്മിറ്റി അംഗങ്ങളായ അജ്മൽ, നാരായണൻ, രതീഷ് യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു.
കൂടാതെ നിരവധി യൂണിറ്റ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് അംഗങ്ങൾ നാരായണന് കൈമാറി. നാരായണൻ ചടങ്ങിന് നന്ദിയും പറഞ്ഞു.
NRI
റിയാദ്: കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചു. ചിന്നക്കട സ്വദേശി ഡാനിയേൽ ജോസഫ് ഈശോ(37) ആണ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
പരേതനായ ജോസഫ് മോനി ഡാനിയേലിന്റേയും റെജിനി ഡാനിയലിന്റേയും മകനാണ്. നെഞ്ച് വേദനയെ തുടർന്ന് ഡാനിയേൽ ജോസഫ് ഈശോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് ഹൃദയാഘാതം സംഭവിച്ചത്.
ജുബൈൽ റോയൽ കമ്മീഷനിൽ ഓഫീസ് അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുകയായിരുന്നു ഡാനിയേൽ ജോസഫ് ഈശോ. 2016ലാണ് സൗദി അറേബ്യയിൽ എത്തിയത്. രണ്ട് വർഷം ദുബായിയിലും ജോലി ചെയ്തിട്ടുണ്ട്.
മുവാസാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾക്ക് ശേഷം നാട്ടിലേക്ക് എത്തിക്കും.
NRI
റിയാദ്: സൗദി ഗ്രാൻഡ് മുഫ്തിയും മുതിർന്ന പണ്ഡിതന്മാരുടെ കൗൺസിലിന്റെ തലവനുമായ ഷെയ്ഖ് അബ്ദുൾ അസീസ് ബിൻ അബ്ദുള്ള അൽ ഷെയ്ഖ് (82) അന്തരിച്ചു.
ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മരണമെന്നു സൗദി റോയൽ കോർട്ട് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. റിയാദിലുള്ള ഇമാം തുർക്കി ബിൻ അബ്ദുള്ള മസ്ജിദിൽ കബറടക്കം നടന്നു.
രാജ്യത്തെ അത്യുന്നത മതപദവിയായ ഗ്രാൻഡ് മുഫ്തി സ്ഥാനത്തേക്ക് അദ്ദേഹം എത്തിയത് 1999ലാണ്.
NRI
തിരുവനന്തപുരം: സൗദി ജയിലില്‍ കഴിയുന്ന ഷിബുവിനെ മോചിപ്പിക്കുന്നതിനായി തിരുവനന്തപുരം വെള്ളറടയില്‍ നാട്ടുകാര്‍ ഒന്നിച്ചു. കോവിഡ് സമയത്ത് സൗദിയില്‍ ഡ്രൈവറായിരുന്ന കുടപ്പനമൂട് വയലിംഗല് റോഡരികത്ത് വീട്ടില്‍ ഷിബു(45) അനധികൃതമായി കാര്‍ ഓടിച്ചുവെന്ന കാരണത്താൽ സൗദിയില്‍ അഞ്ച് വര്‍ഷമായി ശിക്ഷയില്‍ കഴിയുകയാണ്.
ഷിബു അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുന്നുവെങ്കിലും രണ്ടുവര്‍ഷത്തെ ശിക്ഷയാണ് സൗദി കോടതി വിധിച്ചത്. ഒന്നരലക്ഷം റിയാല്‍ (36 ലക്ഷം രൂപ) പിഴ അടച്ചാലെ ജയില്‍ മോചിതനാകാന്‍ കഴിയുകയുള്ളു. ആ ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ശ്രമത്തിലാണ് പ്രവാസി സംഘടന.
ഫണ്ട് സ്വരൂപണത്തിനുള്ള ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരം വെള്ളറടയില്‍ പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എല്‍. ബി. അജയകുമാര്‍ ബ്രോഷര്‍ കൈമാറി നിര്‍വഹിച്ചു. നേതാക്കളായ ഷിജു തടത്തില്‍, പ്രതീപ്, അശോകന് തുടങ്ങിയവര്‍ സംസാരിച്ചു.
ഫണ്ട് ശേഖരണത്തിന് പ്രവാസി സംഘടനയില്‍ പെട്ട ജംഷീര്‍, ഷിജിന്, രാജന്, സനല്‍, പ്രേമന്, സനല്‍ അടങ്ങുന്ന സംഘം ഉണ്ട്. വെള്ളറടയില്‍ നടന്ന പരിപാടിയില്‍ ഷിബുവിന്റെ ഭാര്യ സുനിത, മകന് സോജു, മാതാവ് പാലമ്മ എന്നിവര്‍ പങ്കെടുത്തു.